Month: ജനുവരി 2019

സൃഷ്ടിയുടെ ഗീതം

ശബ്ദസംബന്ധമായ ജ്യോതിർശാസ്ത്രം ഉപയോഗിച്ച്, ശാസ്ത്രകാരന്മാർക്ക് ബഹിരാകാശത്തിലുള്ള ശബ്ദങ്ങളും മിടിപ്പുകളും നിരീക്ഷിക്കുവാനും ശ്രദ്ധിക്കുവാനും സാധിക്കുന്നു. നിഗൂഢമായ രാവിൽ ആകാശ ഭ്രമണപഥത്തിൽ നക്ഷത്രങ്ങൾ മൂകമായിരിയ്ക്കുന്നില്ല, എന്നാൽ അവ വിശേഷാൽ സംഗീതം ഉല്പാദിപ്പിക്കുന്നു എന്ന് അവർ കണ്ടെത്തി. എന്നാൽ കൂനൻ തിമിംഗലം ശബ്ദിക്കുന്നതുപോലെ, ശബ്ദതരംഗ ദൈർഘ്യത്തിലോ തരംഗ ദൈർഘ്യത്തിലോ സ്ഥിതിചെയ്യുന്ന നക്ഷത്രങ്ങളുടെ മാറ്റൊലി മനുഷ്യന്റെ കാതുകളിൽ ധ്വനിക്കുകയില്ലായിരിക്കാം. എങ്കിലും, നക്ഷത്രങ്ങളും, തിമിംഗലങ്ങളും മറ്റു ജീവികളും സംയോജിച്ച് ദൈവത്തിന്റെ മഹത്വം വിളംബരംചെയ്യുവാനുള്ള മേളക്കൊഴുപ്പുണ്ടാക്കുന്നു.

 സങ്കീർത്തനം 19:1–4 പറയുന്നു, “ആകാശം ദൈവത്തിന്റെ മഹ്വത്തെ വർണിക്കുന്നു; ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു. പകൽ പകലിനു വാക്കു പൊഴിക്കുന്നു; രാത്രി രാത്രിക്ക് അറിവുകൊടുക്കുന്നു. ഭാഷണമില്ല, വാക്കുകളില്ല, ശബ്ദം കേൾപ്പാനുമില്ല. ഭൂമിയിൽ എല്ലാടവും അതിന്റെ അളവു നൂലും ഭൂതലത്തിന്റെ അറ്റത്തോളം അതിന്റെ വചനങ്ങളും ചെല്ലുന്നു.”

പുതിയനിയമത്തിൽ, അപ്പൊസ്തലനായ പൌലൊസ്, “സ്വർഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും…സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവൻ മുഖാന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു” എന്നെഴുതിയിരിയ്ക്കുന്നു (കൊലൊസ്സ്യർ 1:16). പ്രത്യുത്തരമായി, പ്രകൃത്യാ ഉള്ള ലോകത്തിന്റെ ഉയരവും ആഴവും തങ്ങളുടെ സൃഷ്ടാവിനായി പാടുന്നു. നാമും സൃഷ്ടിയോട് ചേർന്ന് “തന്റെ ഉള്ളം കൈകൊണ്ടു വെള്ളം അളക്കുകയും ചാണുകൊണ്ട് ആകാശത്തിന്റെ പരിമാണമെടുക്കുകയും” (യെശയ്യാവ് 40:12) ചെയ്യുന്നവന്റെ മഹത്വത്തെ പാടാം.

എവിടേയ്ക്കാകുന്നു നിങ്ങൾ നയിക്കപ്പെടുന്നത്?

എന്താകുന്നു നമ്മുടെ ജീവിതത്തിന്റെ ലക്ഷ്യത്തെ നിർണ്ണയിക്കുന്നത്? ഒരിയ്ക്കൽ ആ ചോദ്യത്തിനുള്ള ഉത്തരം ഒരു വിചിത്രമായ സ്ഥലത്തുനിന്ന് ഞാൻ കേട്ടു: അത് ഒരു മോട്ടോർ സൈക്കിൾ പരിശീലന പാഠ്യക്രമത്തിലായിരുന്നു. ഞാനും എന്റെ ചില സ്നേഹിതന്മാരും സവാരി ചെയ്യാൻ ആഗ്രഹിച്ചു, അതുകൊണ്ട് അത് എപ്രകാരമായിരിയ്ക്കണം എന്ന് പഠിക്കാൻ ഇരുന്നു. ഞങ്ങളുടെ പരിശീലനത്തിന്റെ ഭാഗമായി “ലക്ഷ്യം നിർണ്ണയിക്കുക” എന്ന ഒരു വിഷയം ഉണ്ട്.

 ക്രമേണ, ഞങ്ങളുടെ അദ്ധ്യാപകൻ പറഞ്ഞു, “നിങ്ങൾ അപ്രതീക്ഷിതമായി ഒരു തടസ്സം നേരിടാൻ പോകുകയാണ്. നിങ്ങൾ പരിഭ്രമിച്ചു നോക്കിയാൽ - നിങ്ങൾ ലക്ഷ്യം നിർണ്ണയിച്ചാൽ - നിങ്ങൾ അതിലേയ്ക്ക് നേരെ ഓടിച്ചു കയറും. എന്നാൽ നിങ്ങൾ മുകളിലേയ്ക്കു നോക്കുകയും നിങ്ങൾ പോകേണ്ട ഇടത്തേയ്ക്ക് ഒരു വശത്തുനിന്ന് മറ്റൊരു വശത്തേക്ക് പോകുകയും സാധാരണയായി അതിൽ നിന്ന് ഒഴിവാകും. എന്നിട്ട് അദ്ദേഹം കൂട്ടിച്ചേർത്തു, “നിങ്ങൾ എവിടേയ്ക്കാണോ നോക്കുന്നത്, ആ ലക്ഷ്യത്തിലേക്കാണ് നിങ്ങൾ പോകുവാൻ പോകുന്നത്.”

 അത് നമ്മുടെ ആത്മീക ജീവിതത്തിലും പ്രായോഗികമാക്കുവാനുള്ള ലഘുവും എന്നാൽ പരമമായതുമായ തത്വമാണ്. നാം “ലക്ഷ്യം നിർണ്ണയിക്കുമ്പോൾ’’ – നമ്മുടെ പ്രശ്നങ്ങളിലേയ്ക്കും

സംഘർഷങ്ങളിലേയ്ക്കും – നാം നമ്മുടെ ജീവിതം സ്വയമേവ അവയിലേയ്ക്ക് ക്രമപ്പെടുത്തും.

 എന്നിരുന്നാലും, നമ്മുടെ പ്രശ്നങ്ങൾക്ക് അതീതമായി  നമ്മെ സഹായിപ്പാൻ കഴിയുന്നവനിലേയ്ക്ക് നോക്കുവാൻ തിരുവെഴുത്തു നമ്മെ പ്രോത്സാഹിപ്പിക്കുന്നു. സങ്കീർത്തനം 121:1-ൽ നാം വായിക്കുന്നു, “ഞാൻ എന്റെ കണ്ണ് പർവതങ്ങളിലേക്ക് ഉയർത്തുന്നു; എനിക്കു സഹായം എവിടെനിന്നു വരും?” എന്നിട്ട് സങ്കീർത്തനക്കാരൻ ഉത്തരം പറയുന്നു: “എന്റെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയിങ്കൽനിന്നു വരുന്നു…. യഹോവ നിന്റെ ഗമനത്തെയും ആഗമനത്തെയും ഇന്നുമുതൽ എന്നേക്കും പരിപാലിക്കും” (വാക്യം 2, 8).

 ചിലപ്പോൾ നമ്മുടെ തടസ്സങ്ങൾ തരണം ചെയ്യാനാവാത്തതാണെന്ന് തോന്നാം. എന്നാൽ നമ്മുടെ ക്ലേശങ്ങൾ നമ്മുടെ കാഴ്ചപ്പാടിനെ കീഴടക്കുന്നതിനു പകരം അതിനുപരിയായി കാണുവാനുള്ള   സഹായത്തിനായി ദൈവം തന്നിലേയ്ക്ക് നോക്കുവാൻ നമ്മെ ക്ഷണിയ്ക്കുന്നു.

സ്നേഹത്തിന്റെ മനോഹാരിത

മെക്സിക്കയുടെ തൊപ്പി നൃത്തം എന്നറിയപ്പെടുന്ന “ജരാബെ ടപേഷിയോ,” പ്രണയലീലയെ ആഘോഷിയ്ക്കുന്നു. ആവേശഭരിതമായ ഈ നൃത്തവേളയിൽ, ഒരു മനുഷ്യൻ തന്റെ വിസ്താരമേറിയ വക്കോടുകൂടിയ തൊപ്പി തറയിൽ വയ്ക്കുന്നു. ഏറ്റവും അവസാനമായി, സ്ത്രീ, ചുംബനത്തോടുകൂടി അവരുടെ പ്രണയലീലയെ സ്ഥിരീകരിയ്ക്കുവാൻ തൊപ്പി തട്ടിയെടുക്കുകയും പുറകിൽ ഒളിപ്പിക്കുകയും ചെയ്യുന്നു.

 ഈ നൃത്തം എന്നെ ഓർപ്പിയ്ക്കുന്നത് വിവാഹത്തിലെ വിശ്വസ്ഥതയുടെ പ്രാധാന്യതയെയാകുന്നു. സദൃശവാക്യം 5-ൽ അസന്മാർഗ്ഗികതയുടെ ഉയർന്ന വിലയെക്കുറിച്ച് പറഞ്ഞതിന് ശേഷം, നാം വായിക്കുന്നത് വിവാഹം അനന്യസാധാരണമാകുന്നുവെന്ന്. “നിന്റെ സ്വന്ത ജലാശയത്തിലെ തണ്ണീരും സ്വന്ത കിണറ്റിൽനിന്ന് ഒഴുകുന്ന വെള്ളവും കുടിക്ക” (വാക്യം 15). പത്ത് ദമ്പതികളോടുകൂടെ അരങ്ങിൽ ജരാബെ നൃത്തം ചെയ്യുമ്പോഴും, ഓരോ വ്യക്തിയും തന്റെ പങ്കാളിയിൽ ദൃഷ്ടികേന്ദ്രീകരിയ്ക്കുന്നു. നമുക്കും നമ്മുടെ ജീവിത പങ്കാളിയോടുള്ള ആഴമേറിയതും അവിഭാജ്യവുമായ പ്രതിജ്ഞാബദ്ധതയിൽ രമിക്കാൻ സാധിക്കും (വാക്യം 18).

 നമ്മുടെ പ്രണയലീലകളും ദർശിക്കപ്പെടുന്നു. നർത്തകർ അവരുടെ പങ്കാളിയെ ആസ്വദിക്കുമ്പോൾ, മറ്റൊരാൾ ശ്രദ്ധിക്കുന്നു എന്നറിയണം. അതുപോലെ, നാം വായിക്കുന്നു, “മനുഷ്യന്റെ വഴികൾ യഹോവയുടെ ദൃഷ്ടിയിൽ ഇരിക്കുന്നു; അവന്റെ നടപ്പൊക്കെയും അവൻ തൂക്കി നോക്കുന്നു” (വാക്യം 21). ദൈവം നമ്മുടെ വിവാഹങ്ങളെ സംരക്ഷിക്കുവാൻ ആഗ്രഹിക്കുന്നു, അതുകൊണ്ട് അവിടുന്ന് നമ്മെ നിരന്തരം ശ്രദ്ധിയ്ക്കുന്നു. നാം അന്യോന്യം വിശ്വസ്തത പുലർത്തുന്നതിലൂടെ തന്നെ പ്രസാദിപ്പിക്കാം.

 ജരാബെ യിലുള്ളതുപോലെതന്നെ ജീവിതത്തിൽ പാലിയ്ക്കാൻ ഒരു താളക്രമമുണ്ട്. നാം നമ്മുടെ സൃഷ്ടാവിന്റെ സ്പന്ദനം അനുസരിച്ച് തന്നോടു വിശ്വസ്തരായിരിയ്ക്കുമ്പോൾ - നാം വിവാഹിതരോ അവിവാഹിതരോ ആകട്ടെ – നാം അനുഗ്രഹവും സന്തോഷവും കണ്ടെത്തുന്നു.

ചോദ്യങ്ങൾ കൂടെ ആരാധിക്കൽ

വലിയതോ (ചെറുതോ!) ആയ സഞ്ചാരത്തിൽ, സംഘത്തിൽ ആരെങ്കിലും, “നാം അവിടെ ഇതുവരെ എത്താറായില്ലേ?” അല്ലെങ്കിൽ “ഇനി എത്ര ദൂരമുണ്ട്?” എന്ന് ചോദിക്കുന്നത് അസാധാരണമല്ല. തങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്തുവാനുള്ള ആകാംക്ഷയിൽ ഇത്തരം ആഗോള വ്യാപകമായ ചോദ്യങ്ങൾ കുട്ടികളുടെയും മുതിർന്നവരുടെയും ചുണ്ടിൽനിന്നും കേൾക്കാത്തവരാരുണ്ട്? എന്നാൽ തങ്ങളുടെ മാറുന്ന അന്തമില്ലാത്ത ക്ലേശകരമായ ജീവിത വെല്ലുവിളികളിൽ എല്ലാ പ്രായത്തിലുമുള്ള ആളുകൾ ഇതു പോലുള്ള ചോദ്യങ്ങൾ ചോദിക്കുവാൻ പ്രേരിതരാകുന്നു.

 സങ്കീർത്തനം 13-ൽ ദാവീദ് ഇതുപോലുള്ള അവസ്ഥയിലായിരുന്നു. രണ്ടു വാക്യങ്ങളിലായി (വാക്യം 1–2), നാല് പ്രാവശ്യം – താൻ മറക്കപ്പെടുകയും, ഉപേക്ഷിക്കപ്പെടുകയും തോല്പിക്കപ്പെടുകയും ചെയ്തപ്പോൾ – “എത്രത്തോളം?” എന്നു വിലപിയ്ക്കുന്നു. വാക്യം രണ്ടിൽ, താൻ ചോദിയ്ക്കുന്നു, “എത്രത്തോളം ഞാൻ എന്റെ വിചാരങ്ങളുമായ് മല്ലടിയ്ക്കേണ്ടതായി വരും?” വിലാപം ഉൾപ്പെടുന്ന ഇതുപോലുള്ള സങ്കീർത്തനം, പ്രത്യക്ഷമായി നമുക്ക് നമ്മുടേതായ പ്രശ്നവിഷയങ്ങളുമായി ആരാധനാപൂർവ്വം കർത്താവിന്റെയടുക്കൽ വരാനുള്ള അനുവാദം നല്കിയിരിക്കുന്നു. എന്നിരിയ്ക്കിലും, ദൈവത്തേക്കാൾ മെച്ചമായ വ്യക്തി വേറെ ആരുണ്ട്, സുദീർഘമായ നമ്മുടെ മാനസിക പിരിമുറക്കങ്ങളിൽ സംസാരിയ്ക്കുവാൻ? നമുക്ക് നമ്മുടെ ജീവിതപ്രയാസങ്ങളോടുകൂടെ രോഗവും, വ്യാകുലതയും, തന്നിഷ്ടക്കാരായ പ്രിയപ്പെട്ടവരും, രക്തബന്ധങ്ങളുമായുള്ള വൈഷമ്യങ്ങളും തന്റെയടുക്കൽ കൊണ്ടുവരാം.

 നമ്മൾ ചോദ്യങ്ങൾ അഭിമുഖികരിക്കുമ്പോൾ ആരാധിയ്ക്കാതിരിയ്ക്കേണ്ട ആവശ്യമില്ല. സ്വർഗ്ഗസ്ഥനായ പരമാധികാരിയായ ദൈവം നമ്മുടെ മനഃക്ലേശം നിറഞ്ഞ ചോദ്യങ്ങൾ തന്റെയടുക്കൽ കൊണ്ടുവരുവാൻ നമ്മെ സ്വാഗതം ചെയ്യുന്നു. ഒരുപക്ഷെ, ദാവീദിനെപ്പോലെ, തക്കസമയത്ത് നമ്മുടെ പ്രശ്നവിഷയങ്ങൾ, യാചനകളായും, ആശ്രയത്തിന്റെയും, കർത്താവിനോടുള്ള സ്തുതിയുടെയും പ്രകടനങ്ങളായും രൂപാന്തരപെടട്ടെ (വാക്യം 3–6).

എന്താകുന്നു നിങ്ങൾക്ക് ഉപേക്ഷിപ്പാൻ സാധിക്കാത്തത്?

“ഏത് കാര്യമാകുന്നു നിങ്ങൾക്ക് ഉപേക്ഷിക്കുവാൻ സാധിക്കാത്തത്? എന്ന് ആകാശവാണിയുടെ ആതിഥേയൻ ചോദിച്ചു. ശ്രോതാക്കൾ ചില രസകരമായ ഉത്തരങ്ങളുമായി വിളിക്കാൻ തുടങ്ങി. ചിലർ തങ്ങളുടെ കുടുംബങ്ങളെക്കുറിച്ച്, ഒരു ഭർത്താവ് തന്റെ പരേതയായ പത്നിയുടെ ഓർമ്മയുൾപ്പടെ പരാമർശിച്ചു. മറ്റുള്ളവർ സംഗീതംകൊണ്ടുള്ള ഉപജീവനമോ അമ്മയാകുന്നതോ പോലുള്ളത് സ്വപ്നം കാണുന്നതു ഉപേക്ഷിക്കുവാൻ സാധ്യമല്ലായെന്ന് പങ്കുവച്ചു. നമുക്കെല്ലാവർക്കും നിധിയായി സൂക്ഷിയ്ക്കുന്ന – ഒരു വ്യക്തിയോ, താല്പര്യമോ, ആസ്തിയോ – ചിലതിനെ നമുക്ക് ഉപേക്ഷിപ്പാൻ സാധ്യമല്ല.

 ഹോശേയായുടെ പുസ്തകത്തിൽ, ദൈവം നമ്മോട് താൻ തിരഞ്ഞെടുത്ത അമൂല്യ ആസ്തിയായ തന്റെ ജനമായ യിസ്രായേലിനെ ഉപേക്ഷിക്കുകയില്ലെന്ന് പറയുന്നു. യിസ്രായേലിന്റെ വാത്സല്യ ഭർത്താവായിരുന്നുകൊണ്ട്, ദൈവം അവൾക്കാവശ്യമുള്ളതായ ദേശവും, ഭക്ഷണവും, പാനീയവും, വസ്ത്രവും സുരക്ഷിതത്വും എല്ലാം നല്കി.  എങ്കിലും ഒരു പരപുരുഷഗാമിയായ ഭാര്യയെപ്പോലെ, യിസ്രായേൽ ദൈവത്തെ തിരസ്കരിക്കുകയും, സന്തോഷവും സുരക്ഷിതത്വവും മറ്റുള്ള ഇടങ്ങളിൽ തേടിപ്പോകുകയും ചെയ്തു. ദൈവം അധികമായി അവളെ പിന്തുടരുന്നേടത്തോളം, അവൾ കൂടുതൽ അകന്നുപോയി (ഹോശേയ 11:2). എന്തുതന്നെ ആയിരുന്നാലും, അവൾ തന്നെ ആഴത്തിൽ മുറിവേല്പിച്ചപ്പോഴും, താൻ ഒരിയ്ക്കലും അവളെ ഉപേക്ഷിച്ചില്ല (വാക്യം 8). താൻ യിസ്രായേലിനെ വീണ്ടെടുത്തതുപോലെ അവളെ

ശിക്ഷിയ്ക്കും; തനിയ്ക്ക് അവളോടുള്ള ബന്ധം പുനഃസ്ഥാപിക്കുകയെന്നതാകുന്നു തന്റെ ആഗ്രഹം (വാക്യം 11).

 ഇന്ന്, ദൈവത്തിന്റെ എല്ലാ മക്കൾക്കും അതേ ഉറപ്പു സാധ്യമാക്കാവുന്നതാണ്: തനിയ്ക്ക് നമ്മോടുള്ള സ്നേഹം നമ്മെ ഒരിയ്ക്കലും പോകാൻ അനുവദിക്കുന്നതല്ല (റോമർ 8:37–39). നാം തന്നിൽനിന്ന് ദൂരെപോകുമ്പോൾ, നമ്മുടെ മടങ്ങിവരവിനായി താൻ ആവലോടെ കാത്തിരിയ്ക്കുന്നു. ദൈവം നമ്മെ ശിക്ഷിക്കുമ്പോൾ, നാം അതിനെ തിരസ്ക്കരണത്തിന്റേതല്ലാതെ തന്റെ പിന്തുടരലിന്റെ അടയാളമായിക്കണ്ട് ആശ്വസിയ്ക്കേണ്ടതാകുന്നു. നാം അവന്റെ നിക്ഷേപമാകുന്നു, അതുകൊണ്ട് താൻ നമ്മെ ഉപേക്ഷിക്കുകയില്ല.

ദ്രവ്യത്തെക്കാൾ വലുത് പങ്കുവെക്കൽ

എന്നാൽ എന്റെ ഏറ്റവും ഇളയ കുട്ടി, പ്ലാസ്റ്റിക്ക് കഷണങ്ങൾ ചേർത്തുവച്ചുണ്ടാക്കുന്ന കളിപ്പാട്ടത്തിന്റെ പല കഷണങ്ങളിൽ ഒരു കഷണമെങ്കിലും അവൻ ഉപേക്ഷിക്കേണ്ടതായി വരും എന്ന നിലയിൽ മനസ്സ് തകർന്നവനായി “എനിയ്ക്ക് പങ്കുവെക്കാൻ താല്പര്യമില്ല!” എന്ന് ഉച്ചത്തിൽ നിലവിളിച്ചു.  അവന്റെ അപക്വതയോട് ഞാൻ കണ്ണുരുട്ടി, എന്നാൽ വാസ്തവമായി, ഈ മനോഭാവം കുട്ടികളിൽ പരിമിതപ്പെടുന്നില്ല. എന്റെ സ്വന്തം ജീവിവും മനുഷ്യർ എല്ലാവരിലുമുള്ള അനുഭവവും മറ്റുള്ളവർക്ക് സൌജന്യമായും ഔദാര്യമായും കൊടുക്കുന്നതിനെ എത്ര മാത്രം ചെറുത്തുനിൽക്കുന്നു?

 യേശുവിൽ വിശ്വസിയ്ക്കുന്നവർ എന്ന നിലയിൽ, നമ്മുടെ ജീവിതത്തെതന്നെ അന്യോന്യം പങ്കുവെക്കുവാൻ നാം വിളിക്കപ്പെട്ടിരിയ്ക്കുന്നു. രൂത്ത് തന്റെ അമ്മാവിയമ്മയായ നൊവൊമിയോട് അപ്രകാരംതന്നെ ചെയ്തു. ഉപേക്ഷിക്കപ്പെട്ട വിധവ എന്ന നിലയിൽ, നൊവൊമിയ്ക്ക് രൂത്തിനോട് വാഗ്ദത്തം ചെയ്യുവാൻ ഒന്നും ഇല്ലായിരുന്നു. എന്നിട്ടും മരണത്തിനുപോലും തങ്ങളെ വേർപെടുത്തുവാൻ സാധിക്കുകയില്ലായെന്ന് ശപഥം ചെയ്തുകൊണ്ട്‍ രൂത്ത് തന്റെ സ്വന്തം ജീവിതത്തെ തന്റെ അമ്മാവിയമ്മയോട് ബന്ധിപ്പിച്ചു. അവൾ നൊവൊമിയോട്, “നിന്റെ ജനം എന്റെ ജനം, നിന്റെ ദൈവം എന്റെ ദൈവം” (രൂത്ത് 1:16). അവൾ സൌജന്യമായും ഔദാര്യമായും- പ്രായമുള്ള സ്ത്രീയ്ക്ക് സ്നേഹവും അനുകമ്പയും പ്രദർശിപ്പിക്കുവാൻ തന്നെ സമർപ്പിച്ചു.

 ഇത്തരത്തിൽ നമ്മുടെ ജീവിതത്തെ പങ്കുവെക്കുന്നത് കഠിനമായിരിയ്ക്കാം, നാം ഇത്തരത്തിലുള്ള ഔദാര്യത്തിന്റെ ഫലം ഓർക്കേണ്ടതാകുന്നു. രൂത്ത് തന്റെ ജീവിതം നൊവൊമിയുമായി

പങ്കുവെച്ചു, എന്നാൽ പിന്നീട് അവൾ ദാവീദ് രാജാവിന്റെ മുത്തച്ഛനായ ഒരു മകനെ പ്രസവിച്ചു. യേശു തന്റെ സ്വന്തം ജീവിതത്തെ നമ്മോട് പങ്കുവച്ചു, എന്നാൽ താൻ ഉയർത്തപ്പെടുകയും ഇപ്പോൾ സ്വർഗ്ഗത്തിൽ പിതാവിന്റെ വലതുഭാഗത്തിരുന്നുകൊണ്ട് ഭരിക്കുന്നു. നാം ഔദാര്യമായി അന്യോന്യം പങ്കുവെക്കുമ്പോൾ, മഹത്വമേറിയ ജീവിതം നമുക്കുണ്ടാകുമെന്ന് നമുക്ക് ഉറപ്പിയ്ക്കാം!

ഒരു രാക്കാല ഗീതം

എന്റെ പിതാവിന്റെ ജീവിതം തീവ്രാഭിലാഷങ്ങളുടേതായിരുന്നു. വിറവാതം ക്രമേണ തന്റെ മനസ്സിനെയും ശരീരത്തെയും അധികം അധികമായി പിടിമുറുക്കിയിട്ടും താൻ സമ്പൂർണതയ്ക്കായി വാഞ്ഛിച്ചു. താൻ സമാധാനത്തിനായി കാംക്ഷിച്ചു, എന്നാൽ വിഷാദരോഗത്തിന്റെ തീവ്രവേദനയാൽ പീഡിപ്പിക്കപ്പെട്ടു. താൻ സ്നേഹിക്കപ്പെടാനും പരിപോഷിപ്പിക്കപ്പെടാനും ആശിച്ചു, എന്നാൽ പലപ്പോഴും അത്യധികം ഒറ്റപ്പെട്ടു.

 താൻ തന്റെ ഏറ്റവും ഇഷ്ടപ്പെട്ട 42-ം സങ്കീർത്തനം വായിക്കുമ്പോൾ താൻ അത്രവലിയ ഒറ്റപ്പെടലിൽ അല്ലായെന്നു തനിയ്ക്ക് അനുഭവപ്പെട്ടു. തന്നെപ്പോലെ, സങ്കീർത്തനക്കാരൻ തീവ്രമായ വാഞ്ഛയായ, അടക്കാനാവാത്ത സൌഖ്യത്തിനായുള്ള ദാഹവും അറിഞ്ഞു (വാക്യം 1–2). തന്നെപ്പോലെ, സങ്കീർത്തനക്കാരനും ഒരിക്കലും വിട്ടു മാറാത്ത വേദനയറിഞ്ഞു, അത് തന്റെ സന്തോഷത്തെ വിദൂരതയിലേക്ക് കൊണ്ട് പോയി (വാക്യം 6). എന്റെ പിതാവിനെപ്പോലെ, അലങ്കോലത്തിന്റെയും വേദനയുടെയും അലകളാൽ വലിച്ചെറിയപെട്ടപ്പോൾ (വാക്യം 7), സങ്കീർത്തനക്കാരന് ദൈവത്താൽ ഉപേക്ഷിക്കപ്പെട്ടു എന്ന് അനുഭവപ്പെടുകയും “എന്തുകൊണ്ടാണെന്ന്” ചോദിക്കുകയും ചെയ്തു (വാക്യം 9).

 സങ്കീർത്തനത്തിലെ വാക്കുകൾ തന്നെ തണുപ്പിച്ച്, താൻ ഏകനല്ലായെന്ന് ഉറപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നപ്പോൾ, എന്റെ പിതാവ് ശാന്തമായ സമാധാനം വേദനയുടെ നടുവിൽ അനുഭവിച്ചു താൻ തന്റെ ചുറ്റിലും, തനിയ്ക്ക് ഒരു ഉത്തരവും ഇല്ലെങ്കിലും, അലകൾ തന്നെ തകർത്താലും, ഇപ്പോഴും താൻ വാത്സല്യപൂർവ്വം സ്നേഹിക്കപ്പെടുന്നു എന്നുള്ള ഒരു മൃദുസ്വരം കേട്ടു (വാക്യം 8).

 ശാന്തമായ ആ രാക്കാല പ്രേമഗീതം കേൾക്കുന്നത് എങ്ങനയോ മതിയായി. എന്റെ പിതാവിന് ശാന്തമായി പറ്റിപ്പിടിയ്ക്കുന്ന മങ്ങിക്കത്തുന്ന പ്രതീക്ഷയും സ്നേഹവും സന്തോഷവും മതിയായി. തനിയ്ക്ക് തന്റെ എല്ലാ വാഞ്ഛകളും നിറവേറ്റപ്പെടുന്ന ദിവസത്തിനായുള്ള ക്ഷമയോടെയുള്ള കാത്തിരിപ്പും മതിയായി (വാക്യം 5, 11).

പ്രത്യാശയുടെ ഉറപ്പുള്ള അടിസ്ഥാനം

പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിൽനിന്നുമാണ് വിശ്വാസത്തിന്റെ പാഠങ്ങൾ വരുന്നത് —എന്റെ 110-റാത്തലുള്ള കറുത്ത ലാബ്രഡോർ, “കരടിയിൽ നിന്ന് പഠിച്ചതുപോലെ, കരടിയുടെ വലിയ ലോഹ വെള്ളപ്പാത്രം അടുക്കളയുടെ ഒരു മൂലയിൽ കിടന്നിരുന്നു. എപ്പോഴെല്ലാം അത് ശൂന്യമായിരിയ്ക്കുന്നവോ, അത് കുരയ്ക്കുകയോ, മാന്തുകയോ ചെയ്യുമായിരുന്നില്ല. പകരം, അത്, അതിന് സമീപം ശാന്തമായി കിടന്നുകൊണ്ട് കാത്തിരിയ്ക്കും. ചിലപ്പോൾ അത് പല നിമിഷങ്ങൾ കാത്തിരിയ്ക്കും, എന്നാൽ ഞാൻ ക്രമേണ മുറിയിലേയക്ക് നടന്നുപോകുകയും, കരടിയെ അവിടെ കാണുകയും, അതിന് ആവശ്യമുള്ളതു കൊടുക്കുമെന്നുള്ളതിനെ ആശ്രയിപ്പാൻ അതു പഠിച്ചു. അതിന് എന്നിലുള്ള ലഘുവായ വിശ്വാസം ഞാൻ ദൈവത്തിൽ കൂടുതലായി ആശ്രയിപ്പാനുള്ള എന്റെ ആവശ്യകതയെ ഓർമ്മിപ്പിച്ചു.

 ബൈബിൾ നമ്മോട്‍ പറയുന്നു, “വിശ്വാസം എന്നതോ, ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു” (എബ്രായർ 11:1). ഈ വിശ്വാസത്തിന്റെയും നിശ്ചയത്തിന്റെയും അടിസ്ഥാനം ദൈവം തന്നെയാണ്, താൻ “തന്നെ ആത്മാർത്ഥതയോടെ അന്വേഷിക്കുന്നവർക്ക് പ്രതിഫലം കൊടുക്കുന്നു” (വാക്യം 6). യേശുവിലൂടെ ദൈവത്തിങ്കലേയ്ക്ക് വരികയും തന്നിൽ വിശ്വസിയ്ക്കുകയും ചെയ്യുന്നവർക്ക് ദൈവം താൻ വാഗ്ദത്തം ചെയ്തിരിയ്ക്കുന്നത് നിവർത്തിപ്പാൻ വിശ്വസ്തനാകുന്നു.

 ചിലപ്പോൾ “നാം കാണാത്തതിൽ വിശ്വസിയ്ക്കുക” എന്നത് എളുപ്പമല്ല. എന്നാൽ നമുക്ക് ദൈവത്തിന്റെ നന്മയിലും തന്റെ ആർദ്രതയുള്ള സ്വഭാവഗുണത്തിലും ആശ്രയിക്കാം, നാം കാത്തിരിയ്ക്കേണ്ടി വന്നാലും –തന്റെ ജ്ഞാനം എല്ലാറ്റിലും സമ്പൂർണമാണ് എന്നതിൽ ആശ്രയിക്കാം.

ഇപ്പോഴും എന്നേയ്ക്കുമായി നമ്മുടെ ആത്മാവിനെ നിത്യമായി രക്ഷിക്കുവാനും നമ്മുടെ വളരെ വേണ്ടപ്പെട്ട ആവശ്യങ്ങളെ നിവൃത്തിപ്പാനുമായി താൻ പറയുന്നത് ചെയ്യുവാൻ എപ്പോഴും വിശ്വസ്ഥനാകുന്നു.

കവച ജന്തു വർഗ്ഗത്തിന്റെ ഗതി

എന്റെ കസിൻ എന്നെ തന്നോടുകൂടെ ഒരു ഇനം ഇറാൽ മീനിനെ പിടിക്കാൻ വിളിച്ചപ്പോൾ, എനിയ്ക്ക് സഹായിക്കാൻ കഴിഞ്ഞില്ല എന്നാൽ അത് ആവേശഭരിതനാക്കി. താൻ എനിയ്ക്ക് ഒരു പ്ലാസ്റ്റിക് തൊട്ടി തരുമ്പോൾ ഗോഷ്ടി കാണിച്ചുകൊണ്ട്, “അടപ്പില്ലേ?” എന്ന് ചോദിച്ചു.

 ചൂണ്ടയും അതിൽ കോർക്കുന്ന ഇരയായ കോഴിയുടെ അവശിഷ്ടങ്ങളുടെ ചെറുസഞ്ചിയും എടുത്തുകൊണ്ട് അവൻ പറഞ്ഞു, “നിനക്ക് അതിന്റെ ആവശ്യമില്ല” എന്ന്. 

 പിന്നീട്, ഞാൻ നോക്കിക്കൊണ്ടിരുന്നപ്പോൾ അവയിൽ ചെറിയവ ഒന്നിന് മീതെ ഒന്നായി കയറി ഏകദേശം നിറഞ്ഞിരിയ്ക്കുന്ന തൊട്ടിയിൽനിന്നും രക്ഷപെടുവാൻ വ്യർത്ഥമായി പരിശ്രമിക്കുന്നു, എന്തുകൊണ്ട് നമുക്ക് ഒരു അടപ്പിന്റെ ആവശ്യം വരാത്തത് എന്നു മനസ്സിലായി. എപ്പോഴെല്ലാം അവ വക്കോളം എത്തുന്നുവോ, മറ്റുള്ളവ അതിനെ വലിച്ചു താഴേയ്ക്കിടും.

 അവയുടെ ഗതി എന്നെ ഓർപ്പിച്ചത്, സമൂഹത്തിനാകെ ഉണ്ടാകേണ്ട പ്രയോജനം, നമ്മുടേതായ സ്വാർത്ഥമായ നേട്ടങ്ങൾക്ക് വേണ്ടി പരിഗണിയ്ക്കുന്നത് എത്ര നാശകരമാണെന്നതാണ്. പൌലൊസ് തെസ്സലൊനിക്യയിലുള്ള വിശ്വാസികൾക്ക് ലേഖനം എഴുതുമ്പോൾ, ഉയർത്തുന്നതിന്റെയും പരസ്പരാശ്രയത്തിന്റെയും ബന്ധങ്ങളുടെ ആവശ്യകത താൻ മനസ്സിലാക്കിയിരുന്നു. “ക്രമം കെട്ടവരെ ബുദ്ധിയുപദേശിപ്പിൻ; ഉൾക്കരുത്തില്ലാത്തവരെ ധൈര്യപ്പെടുത്തുവിൻ; ബലഹീനരെ താങ്ങുവിൻ; എല്ലാവരോടും ദീർഘക്ഷമ കാണിപ്പിൻ” എന്ന് താൻ അവരെ പ്രബോധിപ്പിക്കുന്നു. (1 തെസ്സലൊനിക്യർ 5:14).

 വിചാരപ്പെടുന്ന തങ്ങളുടെ സമൂഹത്തെ പ്രശംസിയ്ക്കുന്നു (വാക്യം 11), പൌലൊസ് അവരോട് ഒന്നുകൂടെ സ്നേഹത്തോടെയും സമാധാനപൂർണ്ണമായുള്ള ബന്ധങ്ങൾക്കായി പ്രോത്സാഹിപ്പിയ്ക്കുന്നു (വാക്യം 13–15). ക്ഷമയുടെയും ദയയുടെയും, അനുകമ്പയുടെയും, സംസ്ക്കാരം ഉണ്ടാക്കുന്നതിനായുള്ള പ്രയത്നം മറ്റുള്ളവരെ ദൈവവുമായുള്ള തങ്ങളുടെ ബന്ധം ദൃഢമാക്കുകയും, ധൈര്യപ്പെടുത്തുകയും ചെയ്യുന്നു (വാക്യം 15, 23).

 ഇപ്രകാരമുള്ള സ്നേഹനിർഭരമായ ഐക്യത്തിലൂടെ സഭയ്ക്ക് വളരുവാനും ക്രിസ്തുവിനുവേണ്ടി സാക്ഷ്യം വഹിക്കുവാനും സാധിയ്ക്കും. ദൈവത്തെ വിശ്വാസികൾ ബഹുമാനിയ്ക്കുമ്പോൾ, മറ്റുള്ളവരെ വാക്കുകൾകൊണ്ടോ പ്രവൃത്തികൾകൊണ്ടോ വലിച്ചു താഴെയിടുന്നതിന് പകരം കൈപിടിച്ചുയർത്താൻ പ്രതിജ്ഞാബദ്ധരാകുമ്പോൾ, നാമും നമ്മുടെ സമൂഹവും തഴയ്ക്കും.

യേശു നിങ്ങളുടെ തൊട്ട് പുറകിലുണ്ട്

എന്റെ മകൾ സാധാരണെയേക്കാൾ അല്പം നേരത്തെ പള്ളിക്കൂടത്തിൽ പോകുവാൻ ഒരുങ്ങി, അതുകൊണ്ട് അവൾ ഞങ്ങൾ പോകുന്ന വഴിയിൽ കാപ്പിക്കടയുടെ മുമ്പിൽ നിറുത്താമോ എന്ന് ചോദിച്ചു. ഞാൻ സമ്മതിച്ചു. ഞങ്ങൾ വാഹനം ഓടിയ്ക്കാനുള്ള പാതയോടു അടുത്തുകൊണ്ടിരുന്നപ്പോൾ, ഞാൻ ചോദിച്ചു, “ഈ പ്രഭാതത്തിൽ ചില സന്തോഷം പ്രസരിപ്പിയ്ക്കുവാൻ നിനക്ക് തോന്നുന്നുണ്ടോ?” അവൾ പറഞ്ഞു, “തീർച്ചയായും.”

 ഞങ്ങൾക്ക് ആവശ്യമുള്ളത് കാപ്പിക്കടയിൽ പറഞ്ഞു, എന്നിട്ട് കാപ്പിക്കടയിൽ കാപ്പി ഉണ്ടാക്കുന്ന ആൾ പറഞ്ഞതനുസരിച്ച് ഞങ്ങൾക്കുള്ളത് ഇരിയ്ക്കുന്ന ഇടത്തുള്ള ജാലകം വലിച്ചു. ഞാൻ പറഞ്ഞു, “ഞങ്ങളുടെ പണം തരുന്നതോടൊപ്പംതന്നെ ഞങ്ങളുടെ പിറകിലുള്ള യുവതിയുടേതും തരാം” എന്റെ മകളുടെ മുഖത്ത് ഒരു വലിയ ചിരി പടർന്നു.

 കാര്യങ്ങളുടെ വലിയ പദ്ധതിയിൽ, ഒരു കോപ്പ ചായ ധാരാളിത്തമായെന്ന് തോന്നുന്നില്ല. അല്ലെങ്കിൽ അങ്ങനെയാണോ? ഇതായിരിക്കുമോ യേശുവിന് “ചെറിയ ഒരുത്തന്” എന്ന് താൻ സംബോധന ചെയ്തവർക്ക് വേണ്ടി കരുതുവാനുള്ള തന്റെ ആഗ്രഹം നമ്മിലൂടെ സഫലമാക്കുവാനുള്ള ഒരു വഴി? എന്ന് ഞാൻ ആശ്ചര്യപ്പെടുന്നു. (മത്തായി 25:40). ഇതാ ഒരു ചിന്ത: എപ്രകാരമാകുന്നു നമ്മുടെ പുറകിലുള്ളതോ അടുത്തുള്ള നിരയിൽ നില്കുന്നതോആയ വ്യക്തിയെ കേവലം യോഗ്യനായ സ്ഥാനാർത്ഥിയായി കാണുക? എന്നിട്ട് “എന്തെങ്കിലും” ചെയ്യുക – ഒരുപക്ഷെ ഒരു കോപ്പ കാപ്പിയായിരിയ്ക്കാം, ഒരുപക്ഷെ അതിലും വലിയതായിരിയ്ക്കാം, ഒരുപക്ഷെ കുറഞ്ഞതുമായിരിയ്ക്കാം. എന്നാൽ യേശു, “നിങ്ങൾ ചെയ്തേടത്തോളം എല്ലാം” (വാക്യം 40) എന്ന് പറഞ്ഞപ്പോൾ, മറ്റുള്ളവരെ സേവിക്കുമ്പോൾ, തന്നെ സേവിക്കുന്നു എന്നുള്ളത് നമുക്കു തരുന്ന വലിയ സ്വാതന്ത്ര്യം ആകുന്നു.

 അങ്ങനെ ഞങ്ങൾ വാഹനം ഒടിച്ചു മാറുമ്പോൾ, ഞങ്ങളുടെ പുറകിൽ നിന്നിരുന്ന ആ യുവതിയുടെയും കാപ്പി കൈമാറുമ്പോൾ കാപ്പി ഉണ്ടാക്കുന്ന ആളിന്റെയും മുഖം കണ്ടു. അവർ ഇരുവരും ചേർന്ന് നിന്നുകൊണ്ട് പുഞ്ചിരിച്ചു കാണിക്കുന്നുണ്ടായിരുന്നു.